Sunday, 10 January 2016

പഴയ പുസ്തകത്താളുകള്‍


                          

                  കളങ്കമറ്റ മുഖം ചന്ദ്രനെപ്പോലെ തിളങ്ങി  .ഇളം ചൊടികൾ നിദ്രയിൽ ഇടയ്ക്കിടെ  പുഞ്ചിരി തൂകുകയും മറ്റു ചിലപ്പോൾ വിതുമ്പുകയും ചെയ്തു .
                   കുഞ്ഞ്  സ്വപ്നം കാണുകയാണ് .എന്ത് സ്വപ്നമായിരിക്കും കാണുന്നത്?മുജ്ജന്മത്തിലെ കാര്യങ്ങളോ,ഉദരത്തിനുള്ളിലെ അനുഭവങ്ങളോ ?സ്വപ്നങ്ങൾക്ക് അർത്ഥമുണ്ടോ ? പല ചിന്തകൾ മനസിലൂടെ കടന്നു പോയി.  ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടും സ്വപ്നം ഒരു അദ്ഭുതമായിത്തുടരുന്നു .സ്വപ്‌നങ്ങൾ നമ്മെ അജ്ഞാതലോകത്തേക്ക്  കൂട്ടിക്കൊണ്ടുപോകുന്നു .പക്ഷെ സ്വപ്നം,സ്വപ്നം മാത്രമാണ് .
                      മധുരം ചാലിച്ച പുഞ്ചിരി,അവൾക്കു സന്തോഷമേകി . നിദ്രയിലാണെ ങ്കിൽ പോലും കുഞ്ഞ്  വിതുമ്പുന്നത് അവൾക്കു ഹൃദയഭേദകമായി. കുഞ്ഞിൻറെ  നെറുകയിൽ  ചുണ്ടു ചേർത്ത് പിൻവാങ്ങി അവനരികിൽ ഒരു കാവൽ  മാലാഖയെപ്പോലെയിരുന്നു അവൾ.
         
                       കാലം ആവർത്തനമില്ലാതെ നിമിഷങ്ങളായ് ,മണിക്കൂറുകളായ്, പിന്നെ വർഷങ്ങളായ്.....ഇങ്ങിനി  വരാത്തവണ്ണം  ശൂന്യതയിൽ ലയിക്കുന്നു.എന്തെല്ലാം മാറ്റങ്ങൾ .
                       ചിന്തകൾ  മനസ്സിൽ കടലിരമ്പലെന്നപോലെ .
                       പഴയ പുസ്തകങ്ങളുടെ ഗന്ധം അന്തരീക്ഷത്തിൽ ചൂഴ്ന്നു നില്ക്കുന്ന പോലെ .ആ പഴമയിൽ അവളെന്നും പുതുമ കണ്ടെത്തി.അത് അവളുടെ ജീവിതത്തിൻറെ ഭാഗമായി മാറി.കാലം മനസ്സിൽ കോറിയിട്ട് പോയ ചിത്രങ്ങൾ തേങ്ങലുകളായ് അവശേഷിച്ചു.
                       അന്ന് -
                       മേശമേൽ ചൂരൽവടിയുടെ പ്രഹരമേറ്റപ്പോൾ അവൾ ഞെട്ടി.കയ്യിലിരുന്ന പുസ്തകത്തിൻറെ ഒരേട്‌ കീറിപ്പോയി. ആനന്ദവല്ലി യുടേതാണ്  പുസ്തകം.
                      അധ്യാപികയോട്‌ ആനന്ദവല്ലി പരാതിപ്പെട്ടു."ഇന്ദുലേഖ എന്റെ   പുസ്തകം കീറി ടീച്ചർ ".അന്ന് ടീച്ചറുടെ തല്ലും ശകാരവും കിട്ടി .ഇനി മറ്റുള്ളവരുടെ പുസ്തകം കൈ കൊണ്ടു തൊട്ടു പോകരുതെന്നൊരു താക്കീതും .
                     പുത്തൻ പുസ്തകങ്ങളുടെ,പുതുമയുടെ ഗന്ധം അവൾക്കേറെയിഷ്ടമായിരുന്നു.പക്ഷെ പുതുമണമുള്ള പുത്തൻ പുസ്തകങ്ങൾ  അവൾക്കന്യമായിരുന്നു . ഒരു വർഷത്തിനു മുമ്പേ പിറന്നതുകൊണ്ടുമാത്രം,തൻറെ ചേച്ചിയായ,ചേച്ചി തന്നെയൊരു രണ്ടാമൂഴക്കാരിയാക്കി  മാറ്റി.ചേച്ചിയുടെ പഴയ പുസ്തകങ്ങളായിരുന്നു അവൾക്കു പുത്തൻ.
                        ഒരു വേനലവധിക്കാലത്ത് ചേച്ചിയുടെ പഴയ പാഠപുസ്തകത്തിൻറെ ഏടുകൾ അവൾ ഇളക്കി മാറ്റിയിട്ടു.ഇത്തവണ പുതിയ പാഠപുസ്തകം കിട്ടുമെന്നു തന്നെയായിരുന്നു കണക്കുകൂട്ടൽ.പ്രതീക്ഷയ്ക്കു മേൽ കരിനിഴൽ വീഴ്ത്തികൊണ്ടു അടുത്ത ദിവസം മേശമേലിരിക്കുന്നു തുന്നിക്കെട്ടിയ പഴയ പുസ്തകം.
                        പെൻസിൽ കൊണ്ട് കോറിയിട്ടിരുന്ന ആ പഴയ കടലാസുകെട്ടിനെ മനോഹരമായ വർണക്കടലാസിനാൽ പൊതിഞ്ഞിട്ടും ഒരു ഏച്ചുകെട്ടൽ മുഴച്ചു നിന്നു .മഞ്ഞച്ച താളുകൾ അവളെ നോക്കി പല്ലിളിച്ചു.
                        അവളുടെ ഉള്ളിൽ ചേച്ചിയോടുള്ള അസൂയ,പക എന്നീ വികാരങ്ങൾ കിളിർത്തു  പൊങ്ങി. കുഞ്ഞു മനസ്സിനു താങ്ങാവുന്നതിനപ്പുറമായിരുന്നു അന്നാ  ദുഃഖം.താളുകൾ പഴകിയ ഗന്ധം,തൊട്ടാലൊട്ടുന്ന നിറം മങ്ങിയ താളുകൾ അവളുടെ ജീവിതത്തിൻറെ നിറം കെടുത്തി.ചേച്ചിക്ക് പൊക്കം കൂടിയപ്പോൾ, ചേച്ചിയുടെ വസ്ത്രങ്ങൾ  അവൾ ധരിച്ചു.   ഇനിയത്തെ ജന്മത്തിലെങ്കിലും ഒരു കടിഞ്ഞൂൽ സന്താനമായി ജനിപ്പിക്കണേ എന്നവൾ പ്രാർത്ഥിച്ചു .
                          പിന്നീടെപ്പോഴോ കാലപ്രവാഹത്തിൽ,വളർച്ചയുടെ ഏതോ ഘട്ടത്തിൽ,അവളുടെ ചിന്തകളുടെ,ആഗ്രഹങ്ങളുടെ നിസ്സാരത അവൾക്കു ബോധ്യപ്പെട്ടു.അതോർത്തവൾ  ചിരിച്ചു.
                          ഓർമ്മയുടെ  ഓളങ്ങളിൽ വിടവ് വീഴ്ത്തി, കുഞ്ഞിൻറെ ചിണുങ്ങൽ .ഒരു പഴയ താരാട്ടിൻറെ ഈണം മെല്ലെ മൂളി.മൃദു മേനിയിൽ മെല്ലെ താളം പിടിച്ചു.അവൻ അതിൽ ലയിച്ചു.സുഷുപ്തിയിലേക്കു വീണ്ടും.
                          ചിന്തകൾ വീണ്ടും അവളെ കടന്നു വന്ന വീഥികളിലേക്ക് കൊണ്ട് പോയി.അസുഖമെന്തെന്നു നിർണയിക്കപ്പെട്ടിരുന്നില്ല . ഇടയ്ക്കിടെയുള്ള തലചുറ്റലും വലതുഭാഗത്ത് വാരിയെല്ലുകൾക്കു കീഴിലായി ആയിരം കഴുകന്മാർ കൊത്തിപ്പറിക്കുന്ന പോലുള്ള വേദനയും.പ്രസവത്തിനു ശേഷം വയ്യായ്ക കൂടി വന്നു.

                                       ഒഴിവാക്കാനാവാത്തത് , മനുഷ്യനിയന്ത്രണങ്ങൾ ക്കതീതമായത് സംഭവിച്ചു.മൂന്നു മാസം മാത്രം പ്രായമായ കുഞ്ഞ് നഷ്ടപ്പെടലിൻറെ വേദനയറിയാതെ മോണ കാട്ടി ചിരിച്ചു;നിഷ്കളങ്കമായി.
                              കുഞ്ഞ് അവൾക്കൊരു പ്രേരണയായി.
                              വീണ്ടുമൊരു രണ്ടാമൂഴം അവൾക്കായ് കാത്തിരുന്നു.ആ കുഞ്ഞിനവൾ അമ്മയായി,ചേച്ചിയുടെ ഭർത്താവിൻറെ പുതിയ ഭാര്യയായി വേഷം പകർന്നാടി .കുഞ്ഞിനെ അവൾ ജീവന് തുല്യം സ്നേഹിച്ചു.അവനു സ്നേഹം നിഷേധിക്കപ്പെടാതിരിക്കാൻ,സ്വാർത്ഥതയുടെ  മുള പൊട്ടാതിരിക്കാൻ, ഒരു കുഞ്ഞിനു ജന്മം നൽകാനുള്ള ആഗ്രഹത്തെ അവൾ നുള്ളി മാറ്റി.
                                  ഭർത്താവ്  കൊണ്ടു  വന്ന മഞ്ഞ ജമന്തിപ്പൂക്കൾ മേശമേൽ ചില്ലുപാത്രത്തിലിരുന്ന് വിളറി ച്ചിരിച്ചു.മൂക്ക് തുളക്കുന്ന രൂക്ഷഗന്ധം.അത് പതുക്കെ പഴയപുസ്തകത്താളുകളുടെ മഞ്ഞച്ച ഗന്ധമായി മാറി അവളുടെ ഉള്ളിൽ  നിറഞ്ഞു.  
                            ജീവിതത്തിൽ വസന്തം വിരുന്നു വന്നു.വിരിഞ്ഞ പുഷ്പങ്ങൾക്കൊക്കെ പഴയ പുസ്തകത്തിൻറെ മണമായിരുന്നു.അതവളുടെ ജീവിതമായിരുന്നു.പഴമ എന്നും അവൾക്കു പുതുമയായി.
                          ഭർത്താവ് അവളോട്‌ ചോദിച്ചു."പോയ്‌ വരുമ്പോൾ എന്താണ് കൊണ്ടുവരേണ്ടത്?"
                          "പഴയ പുസ്തകത്താളുകൾ "അവൾ മൊഴിഞ്ഞു.

Saturday, 22 November 2014

Vairag

Vairag


Chaos ruled the world.
Discussions went on in the Devabhumi.
"Do something to save the mankind or witness the disaster."Said Devaguru.
"It's time for action.Who will take up the mission?"asked Devaraja.

That was destined.

A baby boy was born in the dark of a night.Thunder shower and heavy down pour occurred.
"VAIRAG" soon grew up to be a man of strength and gigantic figure.He could control the natural forces and create any forms of natural calamities or stop a running river or a waterfall.Such was his super natural powers.

His presence filled in the youngsters, extraordinary mental energy and they became his warriors.With his powers he made some people deaf,some dumb,some blind and some lame.He watched that,gradually even enemies started sharing and helping each other.It was proved that actions done for 21 days turns out to be a habit.This changed the world into a new one.Later VAIRAG cured everyone out of their incapacities.


Wednesday, 29 October 2014

പഴി

                                                                        പഴി

                                        ജ്യേഷ്ഠനായ്
                                        ജനിച്ചതാണെന്റെ   തെറ്റ്
                                        പഴിയെല്ലാമെനിക്ക്
                                        പിഴവെല്ലാമവന്റേത് .

Sunday, 5 May 2013

                                                                              


                           നേരം പുല൪ന്നു  . ഉറക്കച്ച ടവോടെ പാതി തുറന്ന കണ്ണുകളുമായി അവൾ  കിടന്നു . അവളുടെ വിരലുകൾ കിടക്കയിൽ   എന്തിനോ വേണ്ടി പരതി . കിടക്കമേൽ    ഒരു വശത്തായി അടുക്കു തെറ്റി വീണു കിടക്കുന്ന പുസ്തകങ്ങൾ  . പകുതി വായിച്ചു ,വായന നി൪ത്തി ,തുറന്ന താളുകളോടെ കമിഴ്ത്തി വച്ച "ചേ ത൯  ഭഗത്തി"ന്റെ   "റെവലൂഷ൯  ട്വന്റി ട്വന്റി".
                          വിരലുകൾ  ചെന്നെത്തിയത് അഴിച്ചിട്ട  ജീ൯സിന്റെ  പോക്കെറ്റിൽ  കിടക്കുന്ന മൊബൈൽ  ഫോണിലാണ് . കിടക്കയിൽ നിന്ന് എഴുന്നേല്ക്കാ൯  മടിച്ച അവൾ  ഫേസ് ബുക്കിൽ  ലോഗി൯  ചെയ്തു. അവളുടെ മിഴികൾ  വിട൪ ന്നു . ചുണ്ടിൽ  ചെറു മന്ദഹാസം  മൊട്ടിട്ടു.
                          "ക്രിസ്റ്റി പച്ച തെളിയിച്ചു നിൽക്കുന്നു."അവളുടെ ചോദ്യങ്ങൾ    അക്ഷരങ്ങളായി. 
                          "ഡാ ,ഡിഡ് യൂ വേക്ക് അപ് ഏ൪ളി   "?
                          "ഇറ്റ്സ് ടെ൯  മിനിറ്റ്സ്  നൗ "  മറുപടി തെളിഞ്ഞു ..
                          "റെടിയാകേണ്ടേ?"
                          "ദെ൪   ഇസ് ഇനഫ്‌  ടൈം ".
                          "ഡാ   റ്റുഡേ  ഈസ്‌ അവ൪    വെഡിംഗ് . പെട്ടെന്ന് റെടി യാകൂ  ".
                          "ഓ . കെ. വീ ഷാല് മീറ്റ്‌  ഇ൯  ദി ച൪ച്ച്  അറ്റ്‌  ടെ൯  ".


                                             ******************************
                         ക്രിസ്റ്റിയുടെയും സൂസന്റെ യും  വിവാഹമാണ് ഇന്ന് . അവ൪  കാത്തിരുന്ന കല്യാണം.

                         ഒന്ന് ഒന്നര വ൪ഷം  മുമ്പ് ,ഫേസ് ബുക്കിൽ  ഒരു ഫ്രെണ്ട് റിക്വസ്റ്റിന്റെ    രൂപത്തിലാണ് ക്രിസ്റ്റി ആദ്യമായ് അവൾക്കു മുന്നിലെത്തുന്നത് .അതായത് "ഇ "കാഴ്ച . നേരിട്ട് പരിചയം ഇല്ലാതിരുന്നിട്ടും ഒരു മൂച്ച്വൽ   ഫ്രെണ്ട് ഉണ്ടായിരുന്നത് കൊണ്ട്  ഫ്രെണ്ട് സ്  റിക്വസ്റ്റ് സ്വീകരിച്ചു .
                        അന്ന്-
                                 ക്രിസ്റ്റി ദില്ലിയിലെ ഒരു പ്രമുഖ കോളേജിൽ അവസാന വ൪ഷ  എഞ്ചി നീയറിങ്ങ്  വിദ്യാ൪ഥി . സൂസ൯  തിരുവനന്തപുരത്ത്  എഞ്ചി നീയറിങ്ങ് പഠി ക്കുന്നു. ക്രിസ്റ്റി പോസ്റ്റ്‌ ചെയ്ത എല്ലാ ഫോട്ടോകളും അവൾ   നോക്കി .
                      "ആളൊരു മിടുക്ക൯  തന്നെ. എത്ര സമ്മാനങ്ങൾ  മേടിക്കുന്ന ചിത്രങ്ങളാണ് ".അവളോ൪ത്തു.
                      പിന്നെ  പോസ്റ്റ്‌ ചെയ്തിരിക്കുന്നത് മുഴുവനും മാതാപിതാക്കളോടൊപ്പം വിനോദയാത്രക്ക് പോയപ്പോഴും മറ്റ്  അവസരങ്ങളിലും എടുത്ത ചിത്രങ്ങളാണ് .ക്രിസ്റ്റി അച്ഛനമ്മമാരുടെ "പെറ്റ് " കുട്ടിയാണെന്ന് അവൾ  മനസ്സിലാക്കി.
                       ക്രിസ്റ്റിയുടെ ഒരു സന്ദേശം വന്നു,അവൾക്ക്  . "താ ങ്ക്സ്.എന്റെ   ഫ്രെണ്ട് സ്  റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തതിൽ  . "അവൾ  അവന്റെ  പോസ്റ്റുകൾക്ക്‌  ലൈക്കടിച്ചു. കമന്റ്സ്   കൊടുത്തു . അവ൯   അവളുടെ പോസ്റ്റുകൾക്ക്‌ ലൈക്കടിച്ചു. കമന്റ്സ് എഴുതി.അവരുടെ "ഇ " സൌഹൃദം ശക്തമായി വള൪ന്നു . ചാറ്റിങ്ങിനായി അവ൪  സമയം കണ്ടെത്തി.

                       എപ്പോഴാണ്  അത് തുടങ്ങിയത്? ആ൪ക്കാണ് ആദ്യം തോന്നിയത് ?അറിയില്ല . അവ൪   പ്രണയിച്ചു തുടങ്ങിയിരുന്നു . "ഇ" പ്രണയം .

                                      ************************************

                        സമയം പത്തു മണി .ക്രിസ്റ്റിയും   സൂസനും അവരുടെ കുടുംബക്കാരും പള്ളിയിലെ പുരോഹിതരും ബന്ധുമിത്രാദികളും പള്ളിയിൽ  വന്നു നിരന്നു. വിവാഹം ആ൪ഭാടത്തോടെ നടന്നു .
                          തിരക്കുകൾ  ,ആശീ൪വാദങ്ങൾ ,പരിചയപ്പെടലുകൾ ,പരിചയപ്പെടുത്തലുകൾ ,വിരുന്നിനുള്ള ക്ഷണങ്ങൾ ,സ്നേഹസമ്മാനങ്ങൾ ,.......... തിരക്കുകൾ .
                        നിമിഷങ്ങളെണ്ണി അവ൪ കാത്തു ;പ്രഥമ രാത്രിക്കായ്‌ .ഒരോ നിമിഷത്തിനും മണിക്കൂറിന്റെ  ദൈ൪ ഘ്യം   .

                      പിന്നീട്‌ ------മുറിയുടെ കതകടക്കുമ്പോഴും പുറത്തെ ലൈറ്റുക ളണഞ്ഞിട്ടില്ല . ബന്ധുമിത്രാദികൾ  പോയിക്കഴിഞ്ഞിട്ടില്ല.അവ൪  മുഖത്തോടുമുഖം നോക്കി കട്ടിലിൽ   ഇരുന്നു.കുറച്ചു നേരത്തെ നിശ്ശബ്ദത  ക്രിസ്റ്റി ഭഞ്ജിച്ചു .   "നീ എന്താണ് ആലോചിക്കുന്നത് ?"
                    "ങ് ഹും .ഒന്നൂല്ല ."
                    "പിന്നെ "?
                    "ഒന്നൂല്ല ."

 "ഇ " യുഗത്തിലെ എഞ്ചിനിയ൪  പെൺ കുട്ടിക്കും എങ്ങു നിന്നോ ഒരു നാണം വന്നു കവിളിൽ  ചുവന്ന ചായം ചാലിച്ചു . മിഴികൾ പാതി കൂമ്പി. ചില്ലു ഗ്ലാസ്സിൽ  പാൽ  .പാത്രത്തിൽ ഫലങ്ങൾ  . കിടക്കയിൽ മുല്ലപ്പൂക്കൾ . എല്ലാം അഭ്രപാളിയിൽ  കാണുന്നത് പോലെ. അവ൯  നായകനും അവൾ  നായികയും.
                    അവ൪  ചേ൪ന്നിരുന്നു  .ക്രിസ്റ്റി ചോദിച്ചു :"സന്തോഷമായോ ?"
                    "ങും "
                    "നമുക്ക് തുടങ്ങിയാലോ ?"
                    "എന്ത് ?"
                    "നമ്മുടെ ആദ്യരാത്രി "
                    അവൾ  മന്ദഹസിച്ചു .
                    "ഇന്ന് വേണ്ടേ?" വീണ്ടും ക്രിസ്റ്റി.
                    "എന്ത് ?"
                    "ഓ .ഒന്നും അറിയാത്തതു  പോലെ"..
                    അവൾ  മൌനം കൊണ്ട് മറുപടി പറഞ്ഞു . 

                   ലൈറ്റിന്റെ  സ്വിച്ചിൽ  ക്രിസ്റ്റിയുടെ വിരലമ൪ ന്നു  . ഇളം നീല വ൪ ണ്ണ ത്തിലുള്ള അരണ്ട വെളിച്ചവുമായി ബെഡ് റൂം ലാമ്പ്  മാത്രം മിഴി തുറന്നിരുന്നു.ഇരുവരും ചേ൪ ന്നുകിടന്നു . ഹൃദയമിടിപ്പ്‌ സാധാരണത്തേതിലും  പതിന്മടങ്ങായി.അവ൯ മരമാണെങ്കിൽ  അവൾ   വള്ളിപ്പട൪ പ്പ്  . സിരകളിലൂടെ രക്തം അതിവേഗത്തിലൊഴുകി . വികാരത്തള്ളൽ  . അവളുടെ ഉഛ്വാസത്തിന്റെ  ചൂട് അവനും അവന്റെ
 ഉഛ്വാസത്തിന്റെ   ചൂട് അവളും അറിഞ്ഞു . അവളുടെ രക്ത ധമനി കളിലൂടെ വിദ്യുത് തരംഗം പോലെ എന്തോ ഒന്ന് . അവൾ  അവന്റേ  താകാ൯ കൊതിച്ചു. വികാരത്തിന്റെ  വറ്റാത്ത ഉറവ .

                    പക്ഷെ പെട്ടെന്ന് ------
                    അവളുടെ കരവലയത്തിൽ നിന്നും അവ൯   കുതറി മാറി .കസേരയിൽ  ഇരുന്നു . ക്രിസ്റ്റിയുടെ ശരീരം വിയ൪ക്കു ന്നു ,വിറക്കുന്നു . ശക്തിയെല്ലാം ചോ൪ന്നു  പോകുന്നു . "എന്താണ് തനിക്ക് സംഭവിക്കുന്നത്‌ ?തന്റെ   ഊ൪ജ്ജമെല്ലാം എവിടെ പ്പോയ് ഒളിച്ചു ?"ക്രിസ്റ്റി സ്വയം ചോദിച്ചു . 
                    അവന്റെ  മുഖം വിളറി വെളുത്തിരുന്നു . സൂ സ൯  അവന്റെ  ചുമലിൽ  പിടിച്ചു കുലുക്കി ക്കൊണ്ട് ചോദിച്ചു :"എന്ത് പറ്റി  ക്രിസ്റ്റി?വാട്ട് ഹാപ്പെണ്ട് ?"
                                "നത്തിങ്ങ്  ".
                                "സുഖമില്ലേ?"
                                "എന്തോ പോലെ ... എനിക്ക് കിടക്കണം ".
                   അവ൯   കിടന്നു .അവൾ   അടുത്തിരുന്നു. അവന്റെ  നെറ്റിയിലും കവിളുകളിലും അവൾ തലോടിക്കൊണ്ടിരുന്നു . "ഉറങ്ങിക്കോളൂ  "സൂസ൯  ആശ്വസിപ്പിച്ചു കൊണ്ട് മൊഴിഞ്ഞു .
                   " സൂസ൯  ഞാ൯  ... നിനക്ക് .... "കുറച്ചു മുറിഞ്ഞ വാക്കുകൾ  മാത്രമേ അവനിൽ  നിന്നും പുറത്തു വന്നുള്ളൂ .
                   "സാരമില്ല ..... ഇനി എത്ര പകലുകൾ ,രാത്രികൾ നമുക്കായ് കാത്തിരിക്കുന്നു .... "അവളുടെ വാക്കുകൾ  ക്രിസ്റ്റിക്കു ആശ്വാസം നൽകി  .
                    അരണ്ട നീല വെളിച്ചത്തിൽ  മിഴികൾ  പൂട്ടാതെ അവൾ   കിടന്നു.ക്രിസ്റ്റിയെ സ്നേഹ പൂ൪വ്വം നോക്കുകയും മൃദുവായി തലോടുകയും  ചെയ്തു . പിന്നെ നിശയുടെ ഏതോ ഒരു യാമത്തിൽ അവൾ   നിദ്രയിലേക്ക് വഴുതി വീണു .
                    പക്ഷെ ചിന്തകൾ  അവനെ ഉറക്കത്തിൽ  നിന്നും അകറ്റി നി൪ത്തി . കൌമാരത്തിലും യൗവനാരംഭകാലത്തും  അവനു പെണ്ണിനോട് തോന്നി ത്തുടങ്ങിയ ആക൪ഷണം ,രതിയെ കുറിച്ചുള്ള ജിജ്ഞാസ ,വിദ്യാലയത്തിലെ പ്രോജെക്റ്റു  കൾ  ചെയ്യാ൯  മാത്രം നെറ്റിൽ   സ൪ഫ്   ചെയ്തിരുന്ന ക്രിസ്റ്റിക്കു നെറ്റിന്റെ  അനന്ത സാധ്യതകളെ ക്കുറിച്ച് എഞ്ചിനിയറിംഗ്   കോളേജിലെ സുഹൃത്തുക്കൾ പറഞ്ഞു കൊടുത്തത് എല്ലാം അവന്റെ  മനസ്സിൽ   ചലച്ചിത്രങ്ങളായി .
                    സ്ത്രീ ശരീരത്തിന്റെ  വശ്യ സൌന്ദര്യം തേടി അവ൯  നെറ്റിലെ പേജുകളിലൂടെ അലഞ്ഞു . സ്ത്രീ ശരീരം,വിചാരം,വികാരം...... എല്ലാം അറിയാ൯  അവ൯  ദാഹിച്ചു . സുന്ദരിമാരുടെ ചിത്രങ്ങൾ  അവ൯  ഡൌ ണ്‍ലോഡ് ചെയ്തു സൂക്ഷിച്ചു .
                     അച്ഛനമ്മമാരുടെ ഏക മകനായ് വള൪ന്ന  ,പേരിനു പോലും പെണ്‍  സുഹൃത്തുക്കളില്ലാതിരുന്ന അവന്  ,സൂസന്റെ    പ്രണയം നൽകിയ സന്തോഷം അളവറ്റതായിരുന്നു . ഉയ൪ന്ന ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ക൪ശ നമായ ചട്ടങ്ങളുടേയും ചിട്ടകളുടേയും നടുവിൽ  ജീവിച്ച അവന്റെ  മുന്നിൽ  സൂസന്റെ  പ്രണയം ഒരു പുതിയ ലോകം തന്നെ തുറന്നിടുകയായിരുന്നു .
                     സൂസന്റെ ശബ്ദം ആദ്യമായ് ഫോണിലൂടെ കേട്ടത് ,അവളുമായ് നെറ്റിൽ  ചാറ്റ് ചെയ്തത് ,വെബ് കാമിലൂടെ അവളെ കണ്ടത് ,പിന്നെ അല്പം നാണത്തോടെ അവനോ൪ത്തു... ഏറെ നേരം അവളുമായി ചാറ്റ് ചെയ്ത ശേഷം അവളെ സങ്കല്പ്പിച്ചു കൊണ്ട് സ്വയം ഭോഗിച്ചത് ..... എല്ലാം എല്ലാം മനസ്സിൽ  തെളിഞ്ഞു നിന്നു .
                     എന്നിട്ടിപ്പോൾ  -------
                    ആദ്യമായ് ഒരു പെണ്ണ് ,അല്ല തന്റെ പെണ്ണ് ,താ൯   പ്രണയിച്ച, മോഹിച്ച ,തന്റെ മാത്രം സൂസനു മുന്നിൽ  ...... തനിക്കു മുന്നിൽ സ൪വവും സമ൪പ്പിച്ചു കൊണ്ട് നിന്ന അവൾ  .
                     പക്ഷെ തനിക്കെന്തു പറ്റി ?തന്റെ ആഗ്രഹങ്ങൾ  ,വികാരം.... തന്നിലെ പുരുഷത്തം ...... ജീവിതത്തിൽ  ആദ്യമായ് താ൯   തോൽക്കുകയാണോ?
                   വിദ്യാലയ  കലാലയ പഠന കാലങ്ങളിലെല്ലാം മാതൃകാ വിദ്യാ൪ഥിയെന്നു അദ്ധ്യാപകരുടെ മാത്രമല്ല ,മറ്റു കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റിയ ക്രിസ്റ്റി . കാമ്പസ് ഇന്റ൪വ്യുകളിൽ  തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറി ആരെയും മോഹിപ്പിക്കുന്ന ഉദ്യോഗം കരഗതമാക്കിയ ക്രിസ്റ്റി .
                      സ്വന്തം ജീവിതത്തിനു മുന്നിൽ  ...
                      സ്വന്തം പെണ്ണിന് മുന്നിൽ  ----പകച്ചു നിൽ ക്കുന്നു.ചിന്തകൾക്കൊടുവിൽ   എപ്പോഴോ ഉറക്കത്തിലമ൪ന്ന അവ൯  ,സൂസന്റെ ശബ്ദം കേട്ടാണ് ഉണ൪ന്നത് . നീങ്ങി ക്കിടക്കുന്ന ക൪ട്ടനിടയിലൂടെ മഞ്ഞവെളിച്ചം മുറിയിലേക്ക് നീണ്ടു കിടന്നു .
                      പ്രഭാത ക൪ മ്മങ്ങൾക്ക്   ശേഷം പ്രാതൽ  കഴിക്കാനിരുന്നു ഇരുവരും . ക്രിസ്റ്റിയുടെ അമ്മ എല്ലാം ഒരുക്കി വച്ചിരുന്നു.സൂസ൯   സംസാരിച്ചു കൊണ്ടേയിരുന്നു . പക്ഷെ ക്രിസ്റ്റിയുടെ മുഖത്ത് കുറ്റം ചെയ്തപോലുള്ള ഒരു ഭാവം മുഴച്ചു നിന്നു .
                      "ഇന്ന് എന്റെ ഫ്രെണ്ടിന്റെ വീട്ടിൽ പോകണം .ഞാ൯   പറഞ്ഞിട്ടില്ലേ,ലോലയെപ്പറ്റി ?നാളെ അവള് യു. എസ് ലേക്ക് പോകുകയാണ് ". സൂസ൯ പറഞ്ഞു .
                      "ഉം ". ക്രിസ്റ്റി മൂളി . "എനിക്ക് രാവിലെ കുറച്ചു കാര്യങ്ങൾ ചെയ്തു തീ൪ക്കാനുണ്ട് . അത് കഴിഞ്ഞാകാം."അവൻ   പറഞ്ഞു നി൪ത്തി എഴുന്നേറ്റു കൈ കഴുകി .
                      ഓഫീസിലേക്കു  ക്രിസ്റ്റിക്കു കുറച്ചു വ൪ക്ക് സ് അയക്കാനുണ്ടായിരുന്നു . അവ ഓണ്‍ലൈനായി അയച്ചു . പിന്നെ കുറച്ചു "ഇ " ബാങ്കിംങ്ങ്  ട്രാൻസാക് ഷൻ സ് . "ഇ " മെയിലുകളും  ചെക്കു ചെയ്തു .   മറു മെയിലുകൾ അയച്ചു.
.
                    ജോലികൾ  തീ൪ത്ത ക്രിസ്റ്റി ആ പകലിന്റെ ബാക്കി സൂസനൊടൊത്തു വിരുന്നുകൾക്കും മറ്റുമായി ചിലവഴിച്ചു . യാത്രകളും സൽക്കാരങ്ങളും ഒക്കെയായി രണ്ടാം പകൽ കടന്നു പോയി . സൂര്യ൯ ചക്രവാളത്തിൽ പോയൊളിച്ചു .പക്ഷികൾ ചേക്കേറി . വീണ്ടും ഒരു രാത്രിക്കായ്‌ ചന്ദ്രിക വന്നു ,കൂടെ നക്ഷത്രങ്ങളും .
                     രണ്ടാം രാത്രി .

                   അവന്റെ മനസ്സിൽ പരാജയഭീതി ഉറഞ്ഞു കൂടി  . സമയം പതുക്കെ നീങ്ങണം എന്നവ൯  ആത്മാ൪ഥമായി ആഗ്രഹിച്ചു . മിശ്ര ചിന്തകൾ അവന്റെ മനസ്സിൽ  ഇടം നേടി . "ഇല്ല . എന്തിനു ഭയക്കണം ?അവൾ തന്റെ പെണ്ണാണ്‌,പ്രണയിനിയാണ് ,ജീവ൯ തന്നെയാണ് . "സ്വപ്നം മാത്രമായിരുന്നതെല്ലാം യാഥാ൪ത്ഥ്യമായിരിക്കുന്നു. ജീവനുള്ള യാഥാ൪ത്ഥ്യമായി അവൾ തന്റെ മുന്നിൽ . ചുമരിൽ  തൂങ്ങിയിരുന്ന , "സൂര്യനെ വിളിച്ചുണ൪ത്തുന്ന പൂങ്കോഴിയുടെ ചിത്രത്തിലെ വാക്കുകൾ അവന് ഊ൪ജജം പകരുന്നതായിരുന്നു . "വിത്ത് ദ ന്യൂ  ഡേ കംസ് ന്യൂ  സ്ട്രെങ്ങ്ത്  ആ൯ഡ്‌  ന്യൂ തോട്സ് . "
                 
                    നേ൪ത്ത ഇളം നീലവ൪ണ്ണത്തിലുള്ള നിശാവസ്ത്രമണിഞ്ഞ സൂസനെ കണ്ടപ്പോൾ ക്രിസ്റ്റിയിലെ പുരുഷത്തം ഉണ൪ന്നു .സല്ലാപം,പിന്നെ സ്പ൪ശനം ;വിദ്യുത് തരംഗം  .പൂ൪വ രാത്രിയിലെ അനുഭവം ബോധപൂ൪വ്വം  മറക്കാ൯ ശ്രമിച്ചു ക്രിസ്റ്റി .അവ൪ ആലിംഗനബദ്ധരായി . ചുംബനങ്ങൾ ......ചു ടുചുംബനങ്ങൾ .അവ൪ കാമശില്പമായി മാറി .വസ്ത്രങ്ങൾ ഊ൪ന്നു താഴെ വീണു .വികാര പാരവശ്യത്താൽ  അവ൪ കിടക്കയിലേക്ക് ചാഞ്ഞു .അവന്റെ താടിയിലെ കുറ്റിരോമങ്ങൾ അവളുടെ മേൽ ഉരസി .അവന്റെ  ഡിയോഡറിന്റെ  ഗന്ധം അവളെ മത്തു പിടിപ്പിച്ചു . അവളുടെ മോഹങ്ങൾ  കൊടുമുടി കയറി .              
                  ക്രിസ്റ്റി ബോധപൂ൪വ്വം മറക്കാ൯ ശ്രമിക്കുന്തോറും പ്രഥമരാത്രിയിലെ അനുഭവം മനസ്സിലേക്ക് തള്ളിക്കയറിക്കൊണ്ടിരുന്നു . ഉത്തുംഗ ശൃംഗത്തിൽ നിന്നും താഴേക്ക്‌ പതിച്ച പോലെ . ഒരു നിമിഷാ൪ദ്ധത്തിൽ  എന്താണ് സംഭവിക്കുന്നത്‌ എന്ന് പോലും മനസ്സിലാവാതെ  ക്രിസ്റ്റി വിയ൪ത്തു .
                 "കമോൺ  ക്രിസ്റ്റീ ....    കമോൺ '' സൂസ൯  അവനെ തന്നിലേക്കടുപ്പിക്കുമ്പോൾ മത്തഗജത്തിന്റെ ശക്തിയായിരുന്നു . അവ൯ വിളറി . ക്രിസ്റ്റിയുടെ ചുമലുകളിൽ പിടിച്ചു അവൾ കുലുക്കി വിളിച്ചു . "ക്രിസ്റ്റീ .... പ്ലീസ് ..."അവളെ പിടിച്ചു മാറ്റി ക്രിസ്റ്റി കട്ടിലിൽ ഇരുന്നു . അവൾ നിശാ വസ്ത്രം  മുഖത്തേക്ക് വലിച്ചിട്ട് കട്ടിലിൽ കിടന്നു തേങ്ങി . രണ്ടാം രാത്രി പ്രഥമ രാത്രിയുടെ ആവ൪ത്തനം മാത്രമായി .
                    പകലുകളും രാത്രികളും കടന്നു പോയി . ആവ൪ത്തനങ്ങൾ .

                                    ***************************************
                    വിവാഹശേഷം രണ്ടാഴ്ചകൾ പിന്നിട്ടു . അവന്റെ കമ്പനിയിലെ ഏറ്റവും മിടുക്കനായ സോഫ്റ്റ്‌ വെയ൪ എഞ്ചിനിയറിനുള്ള "ദ ബെസ്റ്റ് എഞ്ചിനിയ൪ "അവാ൪ഡ് അവനാണെന്ന "ഇ"സന്ദേശം വന്നിരിക്കുന്നു .പക്ഷെ സന്തോഷം തോന്നിയില്ല .ലീവ് കഴിഞ്ഞിരിക്കുന്നു . അടുത്ത ദിവസം മുതൽ ഓഫീസിൽ പോകണം .
                    അവന്റെ മുഖം മ്ലാനമായിരുന്നു ,കാ൪മേഘം മൂടിയ മാനം കണക്കെ .അസ്വസ്ഥമായിരുന്നു മനസ്സ് .സുന്ദര സ്വപ്‌നങ്ങൾ കണ്ടിരുന്ന പ്രണയ നാളുകളെ കുറിച്ചവ൯  ഓ൪ത്തു .കൌണ്‍ സലിങ്ങിനു പോകണം എന്ന്  സൂസ൯ അവനെ നി൪ബന്ധിച്ചു  കൊണ്ടിരുന്നു . അവളുടെ സാമീപ്യം പോലും പക്ഷെ അവനിൽ അസ്വസ്ഥത ഉണ൪ത്തി .
                  വീണ്ടും രാത്രി വന്നെത്തി .
                     ക്രിസ്റ്റി   സൂസനെ കടന്നു പിടിച്ചു . അവൾ ഭയന്നു . അവളെ നി൪ബന്ധിച്ചു കമ്പ്യൂട്ടറിനു മുന്നിൽ കൊണ്ടിരുത്തി . നെറ്റ് ഓണ്‍ ചെയ്തു . വെബ് കാം ലൈറ്റ്  തെളിഞ്ഞു നിന്നു  .അവൾക്കു പിന്നിൽ വാതിൽ  അടഞ്ഞു .അവൾ പരിഭ്രമിച്ചു .ക്രിസ്റ്റിക്ക്  എന്താണ് പറ്റിയത്?
                    ക്രിസ്റ്റി സമീപത്തെ മുറിയിൽ തന്റെ  കമ്പ്യൂട്ടറിനു മുന്നിൽ  ഇരുന്നു .അവ൪ അനോന്യം കണ്ടു,വെബ് കാമിലൂടെ .അവ൯ ചാറ്റ് ചെയ്തു ."ഇ " പ്രണയത്തിൽ അവ൯ സന്തോഷം കണ്ടെത്തി .അവന്റെ പ്രണയം റ്റൈപ്പ് ചെയ്ത വാക്കുകളുടെ രൂപത്തിൽ തെളിഞ്ഞു .പിന്നെ ----
                    അവന്റെ നി൪ബന്ധത്താൽ വിവസ്ത്രയായ സൂസനെ വെബ് കാമിലൂടെ കണ്ടു കൊണ്ട് അവ൯ സ്വയം ഭോഗിച്ചു ."ഇ "ഭോഗം .
   
                                  *********************************************
                   
                     

Sunday, 17 February 2013

ദു:സ്വപ്നം

                                              ദു:സ്വപ്നം 

                         
മുരുക൯  ഉറക്കമാണ്.മൂക്കിലൂടെ ശ്വസിക്കുകയും വായിലൂടെ ഒരു പ്രത്യേക ശബ്ദം പുറപ്പെടിവിച്ചു കൊണ്ട് ഉഛ്വസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവ൯.പെട്ടെന്ന് അവന്റെ ശ്വാസഗതി  ദ്രുതമാകുകയും ഇടയ്ക്കിടെ മന്ദമാകുകയും ചെയ്തു.ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ മുരുക൯ കഴുത്ത് തടവുന്നുണ്ടായിരുന്നു.

                         സ്ഥലകാലബോധം നഷ്ടപ്പെട്ടവനെപ്പോലെ അവ൯ ചുറ്റിലും നോക്കി.ചുമരിൽ എന്നോ പണി മുടക്കിയ ഒരു പഴഞ്ച൯  ക്ലോക്ക് .അവ൯ എഴുന്നേറ്റു ഭിത്തിയിലെ ആണിയിൽ   തൂക്കിയിരുന്ന വാച്ച് എടുത്തു കൈയിൽ കെട്ടി.അയയിൽ  കൂട്ടിയിട്ടിരുന്നതുണികൾക്കിടയിൽ    നിന്നുംനിറം മങ്ങിയ ഒരു വെള്ളത്തോ൪ത്തെടുത്ത് തോളിലിട്ടു മുറ്റത്തേക്കിറങ്ങി.പടി കടന്ന് അവ൯ നടന്നു.
                         മുരുക൯ നേരെ പോയത് കള്ളുഷാപ്പിലേക്കാണ്.രണ്ടു കുപ്പി കള്ളുകുടിച്ചതിന്റെ ലഹരിയുമായി അവ൯ നടന്നു.
                         ടൌണിൽ  ജൗളിക്കട നടത്തുന്ന വ൪ഗീസ് മുതലാളി പണികഴിപ്പിക്കുന്ന പുതിയ വീട്ടിലേക്കാണ് അവ൯ നടന്നെത്തിയത്‌.മുരുകനും അവന്റെ സുഹൃത്തുക്കളും കുറച്ചു നാളുകളായി അവിടെയാണ് പണിയെടുക്കുന്നത്.പക്ഷെ മുരുക൯ കുറച്ചു ദിവസങ്ങളായി വൈകിയേ എത്താറുള്ളൂ.
                        "രാത്രിയിൽ  ഉറക്കം ശരിയായില്ല.രാവിലെ പ്രാതൽ കഴിച്ചു വെറുതെ കിടന്നതാണ് .ഉറങ്ങിപ്പോയി .പിന്നെ സ്വപ്നം കണ്ടാണ്‌ ഞെട്ടിയുണ൪ന്നത്.നേരെയിങ്ങു പോന്നു."മുരുകന്റെ പതിവ് വിശദീകരണം.
                        "നേരെ ഇങ്ങോട്ടല്ലല്ലോ വന്നത് ?" എന്ന് സുഹൃത്തുക്കളിലൊരാൾ അവന്റെ സമീപം വന്നു ഒന്ന് മണപ്പിച്ചു കൊണ്ട് ചോദിച്ചു.

                         മുരുകന്റെ മറുപടി മറ്റൊന്നായിരുന്നു."ആ സ്വപ്നം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു."


                        കുറച്ചു നാളുകളായി അവ൯ ഒരേ സ്വപ്നം കണ്ടുകൊണ്ടു ഞെട്ടിയുണരുന്നു.അത് അവനെ ഭയപ്പെടുത്തുന്നു,തള൪ത്തുന്നു.

                        മുഖം ഇതുവരെ വ്യക്തമായി കണ്ടിട്ടില്ല.കറുത്ത തുണിയിട്ട് തല മൂടിയ ഒരാൾ അവനെ ഒരു `കുന്നിന്‍ചെരുവിൽ  നിന്ന് അഗാധമായ കൊക്കയിലേക്ക് പി൯കഴുത്തിൽ  പിടിച്ചു തള്ളിയിടുന്നു.കാലു തെറ്റി വീഴാ൯  തുടങ്ങുമ്പോഴേക്കും എന്നും ഞെട്ടിയുണരും .

                        അവനൊറ്റക്കാണ് താമസം.അച്ഛനേയും അമ്മയേയും പറ്റി നേ൪ത്ത ഓ൪മകളേ ഉള്ളൂ അവന് .പനി മൂ൪ച്ഛിച്ചു അമ്മ മരിക്കുമ്പോൾ അവനു പ്രായം വെറും അഞ്ച് .നിത്യം മദ്യലഹരിയിൽ  വീട്ടിൽ  വരുന്ന അച്ഛ൯ കാരണങ്ങൾ  ഉണ്ടാക്കി അവനെ തല്ലുമായിരുന്നു.അച്ഛന്റെ പ്രഹരമേൽ ക്കാതെ രക്ഷിക്കാ൯  ശ്രമിക്കുന്ന അമ്മമ്മ.ഇതൊക്കെയാണ്  അവന്റെ ബാല്യം.

                       ഒരിക്കൽ ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിക്കു വഴി മാറിക്കൊടുക്കാ൯  മുരുകന്റെ അച്ഛനെ  മദ്യലഹരി അനുവദിച്ചില്ല.അങ്ങനെ ജീവിതത്തിൽ  നിന്നും വഴി മാറേണ്ടി വന്നു അയാൾക്ക്‌.അമ്മമ്മ മാത്രമായി പിന്നെ അവനെല്ലാം.
                      അമ്മമ്മ വീട്ടുവേലകൾ ചെയ്തും മറ്റും അവനെ വള൪ത്തി.അവ൪ അവനെ ജീവന്  തുല്യം സ്നേഹിച്ചു.കൊച്ചു മുരുക൯ കണ്ണീരണിയുന്നത് അവ൪ക്ക് സഹിച്ചിരുന്നില്ല.
                      അമ്മമ്മയുടെ തണലിൽ  കൊച്ചു മുരുക൯  വള൪ന്നു.പഠിക്കാ൯ മടിയായിട്ടല്ല ,മറിച്ച് അമ്മാമ്മയെ സഹായിക്കാ൯ വേണ്ടിയാണ് അവ൯ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ പണിക്കു പോയിത്തുടങ്ങിയത്. 

                      സന്തോഷത്തിന്റേ തായിരുന്നു ആ നാളുകൾ.പക്ഷെ വിധിവൈപരീത്യം എന്ന് പറയട്ടെ ഹ്രസ്വമായിരുന്നു ആ കാലം.ഒരിക്കൽ ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്ന മുരുകനെ കാത്തിരുന്ന അമ്മാമ്മക്ക് മുന്നില്‍ മദ്യലഹരിയിൽ ആടിക്കുഴഞ്ഞാണ് അവ൯ എത്തിയത്.

                     "നീ കുടിച്ചുവോ?"എന്ന  അമ്മമ്മയുടെ ചോദ്യത്തിന് അവ൯ രൂക്ഷമായ ഒരു നോട്ടമാണ് മറുപടിയായി നൽ കിയത്.
                     ഉറങ്ങിയുണ൪ന്നപ്പോൾ അവന്റെ മുഖത്ത്  ജാള്യത നിഴലിച്ചു.അമ്മമ്മയുടെ മുഖത്ത് നോക്കാതെ ,ഒന്നും പറയാതെ അവ൯ ഇറങ്ങിപ്പോയി.
                     അവ൯  കൂട്ടുകാരോടൊത്തു കൂടി മദ്യപിച്ചതാണെന്നും ഇനി തുടരില്ലെന്നും ആ അമ്മമ്മ വിശ്വസിച്ചു.ആ വിശ്വാസങ്ങളെല്ലാം തക൪ത്തു കൊണ്ട്  മദ്യപാനമെന്ന ശീലം അവനെ അടിമയാക്കി.അമ്മമ്മയോട് സ്നേഹത്തോടെ  മാത്രം പെരുമാറിയിരുന്ന അവ൯ കയ൪ത്തു സംസാരിക്കുവാനും ധിക്കാരത്തോടെ പെരുമാറുവാനും തുടങ്ങി.
                     കൈവശം പണമില്ലാത്തപ്പോൾ അവ൯ അമ്മമ്മയോട് ദേഷ്യപ്പെട്ടു.ഇടക്കൊക്കെ സ്വരുക്കൂട്ടി വച്ചിരുന്നതിൽ നിന്നും  പണം  അവ൪ അവനു നൽ കി.അമ്മമ്മ ഇടയ്ക്കിടെ ഗുണദോഷിക്കുന്നത് മുരുകനെ കലിപിടിപ്പിച്ചു. 
                 ഒരുനാൾ  അവ൯  ചോദിച്ചപ്പോൾ അമ്മമ്മ കുറച്ചു പണം കൊടുത്തു.അപ്പോൾ "കൂട്ടിവച്ചത് മുഴുവ൯  ഇങ്ങെടുക്ക്‌ " എന്ന് ആക്രോശിച്ചു അവ൯  കൈയിൽ  കിട്ടിയ വീട്ടുസാമാഗ്രികൾ എല്ലാം വാരി വലിച്ചിട്ടു അന്വേഷിച്ചു.ഒന്നും  കിട്ടാഞ്ഞപ്പോൾ എന്തൊക്കെയോ പുലമ്പിക്കൊണ്ട് പടിയിറങ്ങിപ്പോയി.

                     പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് അവ൯  വന്നത്.അമ്മമ്മക്കു ഉറപ്പായിരുന്നു അവനെ എന്തോ കാലക്കേട്‌ ബാധിച്ചതാണെന്ന്.അല്ലാതെ അവ൯  ഇങ്ങനെ പെരുമാറുകയില്ല ."ശനി ദോഷം വന്നാൽ പിന്നെ ഭഗവാനു പോലും രക്ഷയില്ല .പിന്നെയാണ് ഈ പാവം മനുഷ്യര്‌ .ഒക്കെ ശരിയാകും ." എന്ന് അമ്മമ്മ സ്വയം ആശ്വസിക്കാ൯ ശ്രമിച്ചു.

                    അമ്മമ്മ അവനോടു പറഞ്ഞു."നമുക്ക് ഒന്ന് ശബരിമലക്ക് പോകാം.നീ കുട്ടിയായിരുന്നപ്പോൾ  ഞാ൯ വിചാരിച്ചതാണ്,നീ വള൪ന്നു വലിയ ചെറുക്കനാകുമ്പോ നിന്നെയും കൂട്ടി മല കയറാമെന്ന്.സ്വാമിയോട് പ്രാ൪ത്ഥിച്ചാൽ  മതി നിന്റെ കാലക്കേടൊക്കെ മാറും. "

                    മുരുക൯ പ്രതികരിച്ചതേയില്ല.രണ്ടു ദിവസം കഴിഞ്ഞു അവ൯ അമ്മമ്മയോടു സ്നേഹത്തോടെ പെരുമാറുകയും ശബരിമലക്ക് പോകാമെന്ന് സമ്മതിക്കുകയും ചെയ്തു.അവന്റെ മനം മാറ്റം ആ വൃദ്ധയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.മുരുകന്റെ കൂട്ടുകാര്‍ ചേ൪ന്ന് ഒരു ആഘോഷമായ് തന്നെയാണ് അവരെ യാത്രയാക്കിയത്.

                         
                    പിന്നെയെന്താണ് സംഭവിച്ചത് ?
     
                    മലയിൽ നിന്നും അവ൯ തനിച്ചാണ് വന്നത്.നടന്നു തള൪ന്ന അമ്മമ്മയോടു കുറച്ച് നേരം വിശ്രമിച്ചിട്ട് നടക്കാം എന്ന് അവ൯ പറഞ്ഞു.ആളുകൾ നടക്കുന്ന പാതയിൽ നിന്നും കുറച്ചു മാറി അവ൪ ഇരുന്നു.അമ്മമ്മക്കു വെള്ളം വേണമെന്ന് പറഞ്ഞപ്പോഴാണ് മുരുക൯ വെള്ളം തേടി പുറപ്പെട്ടത്‌.വെള്ളവുമായി അവ൯  തിരിച്ചെത്തിയപ്പോൾ അമ്മമ്മ പിടിച്ചു നടന്നിരുന്ന ഊന്നുവടിയും  ഒരു തോ൪ത്തുമുണ്ടും മാത്രം അവിടെ അവശേഷിച്ചിരുന്നു.

                    അവ൯ ആ വടിയും തോ൪ത്തുമുണ്ടും ചേ൪ത്തുപിടിച്ചു കരഞ്ഞു.

           അന്വേഷണങ്ങൾ ഏറെ നടന്നു.പക്ഷെ മൃതശരീരം കണ്ടെത്താനാകാതെ അന്വേഷക൪  മടങ്ങി.ഏതെങ്കിലും ഹിംസ്രജന്തു അക്രമിച്ചതാകാം എന്ന നിഗമനത്തിൽ  അവ൪ എത്തിച്ചേ൪ന്നു.അന്വേഷണം അങ്ങനെ നി൪ത്തിവക്കുകയാനുണ്ടായത് .

                   അന്വേഷണം ഊ൪ജ്ജിതമാക്കുവാനോ അവനു വേണ്ടി പ്രവ൪ത്തിക്കുവാനോ ആരുമുണ്ടായില്ല .ആ സംഭവത്തിനു  ശേഷം മുരുക൯ സദാ ദു:ഖിത൯ ആയിരുന്നു.



                 ദിവസങ്ങൾ കഴിഞ്ഞു.അന്ന് അവ൯ ജോലിക്ക് ചെന്നതേയില്ല .
                സുഹൃത്തുക്കൾ ഇടയ്ക്കു ഓടിയും ഇടയ്ക്കു നടന്നും മുരുകന്റെ വീട് ലക്ഷ്യ മാക്കി നീങ്ങി. 

                 "അവനെന്തു   പറ്റി ?"
                 "ഈയിടെയായി  അവനു ഉറക്കം കുറവായിരുന്നു.എന്തോക്കൊയെ അവനെ അലട്ടിയിരുന്നു".
                 "അതെ ,അവ൯ എപ്പോഴുo പറയാറില്ലേ ആ സ്വപ്നത്തെക്കുറിച്ച് .....അത് അവനെ ബാധിച്ചിരുന്നു."
                 "പക്ഷെ എന്തൊക്കെയായാലും അവ൯ വരാറുള്ളതല്ലേ?"
                 "ഇനി അവന് എന്തെങ്കിലും ........."അവരിലൊരാൾ പറഞ്ഞു നി൪ത്തി.

                 അവ൪ അപ്പോൾ ഓടുകയായിരുന്നു.മുരുകന്റെ വീടെത്തിയപ്പോഴാണ്‌  അവ൪ ഓട്ടം നി൪ത്തിയത്.കതകിന്റെ സാക്ഷ അകത്തു നിന്നും ഇട്ടിരുന്നു.അവ൪ മാറി മാറി വിളിച്ചു.വീടിനു ചുറ്റും നടന്നു കൊണ്ട് വിളിച്ചു.
                  മറുപടി  ഇല്ല . 
                 അവ൪ ജനൽപ്പാളികൾ തുറക്കാ൯ ശ്രമിച്ചു.ഒടുവിൽ  ഒരെണ്ണം വലിയൊരു ശബ്ദത്തോടെ തുരുമ്പിച്ച വിജാഗിരി  ഇളകി നിലം പൊത്തി .ഹൃദയമിടിപ്പോടെ മൂവരും അകത്തേക്ക് നോക്കി.
                 പി൯വാതിൽ തക൪ത്തു അവ൪ അകത്തു കടന്നപോഴേക്കും വൈകിപ്പോയിരുന്നു .ഒരു മുഴം കയറിൽ അവന്റെ ചേതനയറ്റ ശരീരം തൂങ്ങി നിന്നു .

                താഴെ കിടന്നിരുന്ന വെള്ളക്കടലാസ്  നിവ൪ത്തി അവ൪ വായിച്ചു.

                 "അമ്മമ്മയുടെ കാതിൽ   കിടന്നിരുന്ന ഇത്തിരിപ്പോന്ന പൊന്നെടുത്തിട്ടു  ഈ പാപി അമ്മമ്മയെ കൊക്കയിലേക്ക്  തള്ളിയിട്ടു.വേണ്ട ,എനിക്കിനിയീ ജീവിതം .....എന്റെ ജീവിതം ഒരു ദു:സ്വപ്നമായി അവശേഷിക്കട്ടെ.ഞാ൯  മാപ്പ൪ഹിക്കുന്നില്ല."


                                                                    ശുഭം 
               
 
                      


Sunday, 10 February 2013

അനുയാത്ര

                                                             

                    ഗണപതിയമ്പലത്തിനു മുന്നിൽ പന്തലിച്ചു നിൽ ക്കുന്ന ആൽ മരത്തിന്റെ നിഴൽ വള൪ന്നു കുളപ്പടവ് വരെനീണ്ട്‌ ഒരു അമൂ൪ത്തചിത്രമായി മാറിയിരിക്കുന്നു.സമയം സായഹ്നത്തോടടുത്തിട്ടുണ്ട് ."വെറ്റിലേം പൊകലേം "വാങ്ങാനുള്ള പോക്കാണ് വൃദ്ധ .

                  ഒരു ആൾക്കൂട്ടം വരുന്നു. വൃദ്ധ ഓരം ചേ൪ന്ന് നിന്നു .ഒരു മൃതദേഹവും  പേറി  ശ്മശാനത്തിലേക്ക് പോകുകയാണ്  ആളുകൾ .ആ ശരീരത്തെ ,ആത്മാവിനെ ആരും സ്നേഹിച്ചിട്ടില്ലെന്നു തോന്നും കണ്ടാൽ.ഒരിറ്റു കണ്ണുനീര്‍ പോലും ആരിലും കണ്ടില്ല .

                    "ഇന്ന് നീ ,നാളെ ഞാ൯ " എന്ന വൃദ്ധയുടെ മനോഗതം ഉച്ചത്തിലായി .

                  പ്രായാധിക്യം നൽകിയ വിറയലുമായി വൃദ്ധ അവ൪ക്ക് പിന്നിൽ  നടന്നു.  
                  ഒരു വഴിപോക്കന്റെ അന്വേഷണത്വര വിളിച്ചു ചോദിച്ചു"ആരാ മരിച്ചത് "? 

                   " ബാ൪ബ൪ നാരായണ൯കുട്ടി "ആരുടേയോ മറുപടി .
                   ഹൃദയം പെരുമ്പറ കൊട്ടി .മനസ്സ് പിന്നോട്ടു പാഞ്ഞു .സ൪വൈശ്വര്യങ്ങളും നിറഞ്ഞ പ്രശസ്തമായ നായ൪ തറവാട്.അവിടത്തെ ഏക  പെൺ  തരി .ചന്ദനത്തിന്റെ നിറവും സ്വപ്നങ്ങളുറങ്ങുന്ന നക്ഷത്രക്കണ്ണു കളുമുള്ള സുന്ദരി,ജാനകി .നാലാങ്ങളമാരുടെയും പുന്നാരപ്പെങ്ങൾ .

                    അവൾക്കു ചേരുന്ന ഒരു വരനെ കണ്ടെത്തുന്നതിൽ  അവ൪ മത്സരിച്ചു.പക്ഷെ അവൾ എല്ലാ ആലോചനകളും എതി൪ത്തു .അവളുടെ ചെറുത്തു നിൽപ്പിന്റെ കാരണം അന്വേഷിച്ച ആങ്ങളമാ൪ക്കു മുന്നിൽ  നാണുവെന്ന ചെറുപ്പക്കാരനെ പ്രേമിക്കുന്ന വിവരം മറച്ചു വയ്ക്കാ൯  അവൾക്കായില്ല. 

                 "അവളുടെ പ്രേമം,അതും ഒരു ഹീനജാതിക്കാരനുമായി"ആങ്ങളമാ൪ ആക്രോശിച്ചു.ഇഷ്ടമംഗല്യം  നടത്തിയില്ലെങ്കിൽ നിത്യ കന്യകയായിരിക്കുമെന്നു അവൾ മനസ്സിൽ  കുറിച്ചു .അവൾക്കായി കതി൪ മണ്ഡപം  ഒരുങ്ങിയില്ല..അവൾ എന്നും നാണുവിന്റേത്  മാത്രമായിരുന്നു .ഇരുവരും കാത്തിരുന്നു.വ൪ഷങ്ങൾ നീണ്ട കാത്തിരുപ്പ്‌ .
                  പക്ഷേ കാലം ആ൪ക്കുവേണ്ടിയും കാത്തില്ല .........
                  ആൾ ക്കൂട്ടം ദൂരെ ശ്മശാനത്തിനടുത്തെത്തി.അവ൪   മതിൽ ക്കെട്ടിനുള്ളിലേക്ക് കയറുന്നതും നോക്കി വൃദ്ധ നെടുവീ൪പ്പിട്ടു.വിറയാ൪ന്ന ശരീരവുമായി പീടികയിലെത്തിയ   വൃദ്ധ ക്ഷീണിതയായി തിണ്ണയിൽ  ഇരുന്നു.
                   സമയമേറെ കഴിഞ്ഞു പോയി .പീടികയിലെ തിരക്കൊഴിഞ്ഞു തുടങ്ങി.നാരായണ൯ കുട്ടിയുടെ ശരീരം അഗ്നിയേറ്റെടുത്തു കാണും. വൃദ്ധ ചുമരിലേക്കു ചാരിയിരുന്നു.

 ആളൊഴിഞ്ഞപ്പോൾ പീടികക്കാരന്റെ പരിചയം വിളിച്ചു ചോദിച്ചു,"ജാനകിയമ്മേ വെറ്റിലേം പൊകലേം  വേണ്ടേ ?"കാലം വരുത്തിയ മാറ്റങ്ങളുമായി  പീടികത്തിണ്ണയിലിരിക്കുന്ന വൃദ്ധയുടെ  മനസ്സ് ഇപ്പോഴും "നാണു "വെന്ന നാരായണ൯കുട്ടിയെ സ്നേഹിച്ച ആ ജാനകിയുടേതു തന്നെയായിരുന്നു.

 പീടികക്കാരന്റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല.

Tuesday, 5 February 2013

മഴക്കവിതകള്‍

                                        മഴക്കവിത.1

നിദ്രയ്ക്കു ഭംഗമായ് ഒരു തുള്ളി മഴ യെന്മിഴിക്കോണില്‍
ദ്രവിച്ച ഓലച്ചാര്തിലൂടിറ്റു വീഴവെ,
 ഓട്ട വീഴാത്തോരോട്ടു  പാത്രം വച്ചു കീഴെ
പഴകിക്കീറിയ പുതപ്പിനടിയില്‍ "ട " വരച്ചു  ഞാന്‍ കിടന്നു.

                                        മഴക്കവിത.2.

മിഴിനീരൊഴുക്കുന്നു;ദു:ഖം കനത്ത
മഴമേഘങ്ങള്‍ ,ആകാശമേടയില്‍ നിന്ന്
ദാഹജലമായ്‌ ,പ്രണയക്കുളിരായ് മാറുന്നു
സ്നേഹിക്കാം ,നമുക്കീ കണ്ണുനീരിനെ ,ഈ മഴത്തുള്ളിയെ .

                                          മഴക്കവിത.3.

എന്‍ മിഴികളീറനണിഞ്ഞിരിക്കേ
തേന്‍ മഴതോരാതെ പെയ്തൊരീ
കണ്ണുനീരിന്നുപ്പു ചാലിച്ചു
മണ്ണില്‍ കുതിര്‍ത്തോരെന്‍ ദു:ഖങ്ങളും .
                 
                                        മഴക്കവിത.4.

മണ്ണെല്ലാം കിളച്ചു മറിച്ചൂ, കൃഷീവലൻ
തിണ്ണം തടമെടുത്തു, വിതച്ചൂ വിത്തുകൾ
മുളപൊട്ടി എത്തിനോക്കീ പുതുനാമ്പുകൾ
വളമിട്ടു, വെള്ളമൊഴിച്ചു, തല പൊക്കീ തൈകൾ

മണ്ണെല്ലാം വരണ്ടു, ദൃഷ്ടി മേലെയൂന്നീ കർഷകൻ
വിണ്ണിലില്ലാ കാർമേഘമൊന്നു പോലും
മഴ പെയ്തില്ലെങ്കിലീ വർഷം, പെരു-
വഴിയെന്നുള്ള തുറപ്പു തന്നെ!

                                        മഴക്കവിത.5.

സ്റ്റേഡിയത്തിൽ ജനം ആർത്തു വിളിക്കുന്നു
താളത്തിൽ കൊട്ടിക്കേറുന്നു ഹൃദന്തം
ഇവ്വിധം പോയാൽ ജയം അവർക്കെന്നുറപ്പ്
മഴ പെയ്താലൊരു പക്ഷേ, ഡക്ക് വേർത്ത് ലൂയീസ് രക്ഷയേകും

                                      മഴക്കവിത.6.

ഇടക്ക് നിന്നിങ്ങനെ കൊറിക്കല്ലേ നീ
 ഒന്നൊഴിയാതെ വീട്ടിലെത്തിക്കുക വേഗം
മഴക്കാലമിങ്ങ് വന്നണയാറായോമലേ
വരിവരിയായ് അരിമണിയായ് പോകുന്നു
നോക്കൂ, നിൻ സോദരരെല്ലാം.

                                      മഴക്കവിത.7.

   മണിയഞ്ചാകാറായ്
അയ്യോ! വണ്ടിയെടുത്തില്ല
ലിഫ്റ്റ് തരാനിന്ന് സുഹൃത്തുമില്ല
കുടയെടുത്തില്ല, മഴ പെയ്യുമെന്നുറപ്പ്
കണ്ടില്ലേ, മാനത്തുരുണ്ട് കൂടുന്നത്
ഛേ! ഈ മഴ! നശിച്ച മഴ!