ദു:സ്വപ്നം
മുരുക൯ ഉറക്കമാണ്.മൂക്കിലൂടെ ശ്വസിക്കുകയും വായിലൂടെ ഒരു പ്രത്യേക ശബ്ദം പുറപ്പെടിവിച്ചു കൊണ്ട് ഉഛ്വസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവ൯.പെട്ടെന്ന് അവന്റെ ശ്വാസഗതി ദ്രുതമാകുകയും ഇടയ്ക്കിടെ മന്ദമാകുകയും ചെയ്തു.ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ മുരുക൯ കഴുത്ത് തടവുന്നുണ്ടായിരുന്നു.
സ്ഥലകാലബോധം നഷ്ടപ്പെട്ടവനെപ്പോലെ അവ൯ ചുറ്റിലും നോക്കി.ചുമരിൽ എന്നോ പണി മുടക്കിയ ഒരു പഴഞ്ച൯ ക്ലോക്ക് .അവ൯ എഴുന്നേറ്റു ഭിത്തിയിലെ ആണിയിൽ തൂക്കിയിരുന്ന വാച്ച് എടുത്തു കൈയിൽ കെട്ടി.അയയിൽ കൂട്ടിയിട്ടിരുന്നതുണികൾക്കിടയിൽ നിന്നുംനിറം മങ്ങിയ ഒരു വെള്ളത്തോ൪ത്തെടുത്ത് തോളിലിട്ടു മുറ്റത്തേക്കിറങ്ങി.പടി കടന്ന് അവ൯ നടന്നു.
മുരുക൯ നേരെ പോയത് കള്ളുഷാപ്പിലേക്കാണ്.രണ്ടു കുപ്പി കള്ളുകുടിച്ചതിന്റെ ലഹരിയുമായി അവ൯ നടന്നു.
ടൌണിൽ ജൗളിക്കട നടത്തുന്ന വ൪ഗീസ് മുതലാളി പണികഴിപ്പിക്കുന്ന പുതിയ വീട്ടിലേക്കാണ് അവ൯ നടന്നെത്തിയത്.മുരുകനും അവന്റെ സുഹൃത്തുക്കളും കുറച്ചു നാളുകളായി അവിടെയാണ് പണിയെടുക്കുന്നത്.പക്ഷെ മുരുക൯ കുറച്ചു ദിവസങ്ങളായി വൈകിയേ എത്താറുള്ളൂ.
"രാത്രിയിൽ ഉറക്കം ശരിയായില്ല.രാവിലെ പ്രാതൽ കഴിച്ചു വെറുതെ കിടന്നതാണ് .ഉറങ്ങിപ്പോയി .പിന്നെ സ്വപ്നം കണ്ടാണ് ഞെട്ടിയുണ൪ന്നത്.നേരെയിങ്ങു പോന്നു."മുരുകന്റെ പതിവ് വിശദീകരണം.
"നേരെ ഇങ്ങോട്ടല്ലല്ലോ വന്നത് ?" എന്ന് സുഹൃത്തുക്കളിലൊരാൾ അവന്റെ സമീപം വന്നു ഒന്ന് മണപ്പിച്ചു കൊണ്ട് ചോദിച്ചു.
മുരുകന്റെ മറുപടി മറ്റൊന്നായിരുന്നു."ആ സ്വപ്നം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു."
കുറച്ചു നാളുകളായി അവ൯ ഒരേ സ്വപ്നം കണ്ടുകൊണ്ടു ഞെട്ടിയുണരുന്നു.അത് അവനെ ഭയപ്പെടുത്തുന്നു,തള൪ത്തുന്നു.
മുഖം ഇതുവരെ വ്യക്തമായി കണ്ടിട്ടില്ല.കറുത്ത തുണിയിട്ട് തല മൂടിയ ഒരാൾ അവനെ ഒരു `കുന്നിന്‍ചെരുവിൽ നിന്ന് അഗാധമായ കൊക്കയിലേക്ക് പി൯കഴുത്തിൽ പിടിച്ചു തള്ളിയിടുന്നു.കാലു തെറ്റി വീഴാ൯ തുടങ്ങുമ്പോഴേക്കും എന്നും ഞെട്ടിയുണരും .
അവനൊറ്റക്കാണ് താമസം.അച്ഛനേയും അമ്മയേയും പറ്റി നേ൪ത്ത ഓ൪മകളേ ഉള്ളൂ അവന് .പനി മൂ൪ച്ഛിച്ചു അമ്മ മരിക്കുമ്പോൾ അവനു പ്രായം വെറും അഞ്ച് .നിത്യം മദ്യലഹരിയിൽ വീട്ടിൽ വരുന്ന അച്ഛ൯ കാരണങ്ങൾ ഉണ്ടാക്കി അവനെ തല്ലുമായിരുന്നു.അച്ഛന്റെ പ്രഹരമേൽ ക്കാതെ രക്ഷിക്കാ൯ ശ്രമിക്കുന്ന അമ്മമ്മ.ഇതൊക്കെയാണ് അവന്റെ ബാല്യം.
ഒരിക്കൽ ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിക്കു വഴി മാറിക്കൊടുക്കാ൯ മുരുകന്റെ അച്ഛനെ മദ്യലഹരി അനുവദിച്ചില്ല.അങ്ങനെ ജീവിതത്തിൽ നിന്നും വഴി മാറേണ്ടി വന്നു അയാൾക്ക്.അമ്മമ്മ മാത്രമായി പിന്നെ അവനെല്ലാം.
അമ്മമ്മ വീട്ടുവേലകൾ ചെയ്തും മറ്റും അവനെ വള൪ത്തി.അവ൪ അവനെ ജീവന് തുല്യം സ്നേഹിച്ചു.കൊച്ചു മുരുക൯ കണ്ണീരണിയുന്നത് അവ൪ക്ക് സഹിച്ചിരുന്നില്ല.
അമ്മമ്മയുടെ തണലിൽ കൊച്ചു മുരുക൯ വള൪ന്നു.പഠിക്കാ൯ മടിയായിട്ടല്ല ,മറിച്ച് അമ്മാമ്മയെ സഹായിക്കാ൯ വേണ്ടിയാണ് അവ൯ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ പണിക്കു പോയിത്തുടങ്ങിയത്.
സന്തോഷത്തിന്റേ തായിരുന്നു ആ നാളുകൾ.പക്ഷെ വിധിവൈപരീത്യം എന്ന് പറയട്ടെ ഹ്രസ്വമായിരുന്നു ആ കാലം.ഒരിക്കൽ ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്ന മുരുകനെ കാത്തിരുന്ന അമ്മാമ്മക്ക് മുന്നില്‍ മദ്യലഹരിയിൽ ആടിക്കുഴഞ്ഞാണ് അവ൯ എത്തിയത്.
"നീ കുടിച്ചുവോ?"എന്ന അമ്മമ്മയുടെ ചോദ്യത്തിന് അവ൯ രൂക്ഷമായ ഒരു നോട്ടമാണ് മറുപടിയായി നൽ കിയത്.
ഉറങ്ങിയുണ൪ന്നപ്പോൾ അവന്റെ മുഖത്ത് ജാള്യത നിഴലിച്ചു.അമ്മമ്മയുടെ മുഖത്ത് നോക്കാതെ ,ഒന്നും പറയാതെ അവ൯ ഇറങ്ങിപ്പോയി.
അവ൯ കൂട്ടുകാരോടൊത്തു കൂടി മദ്യപിച്ചതാണെന്നും ഇനി തുടരില്ലെന്നും ആ അമ്മമ്മ വിശ്വസിച്ചു.ആ വിശ്വാസങ്ങളെല്ലാം തക൪ത്തു കൊണ്ട് മദ്യപാനമെന്ന ശീലം അവനെ അടിമയാക്കി.അമ്മമ്മയോട് സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന അവ൯ കയ൪ത്തു സംസാരിക്കുവാനും ധിക്കാരത്തോടെ പെരുമാറുവാനും തുടങ്ങി.
കൈവശം പണമില്ലാത്തപ്പോൾ അവ൯ അമ്മമ്മയോട് ദേഷ്യപ്പെട്ടു.ഇടക്കൊക്കെ സ്വരുക്കൂട്ടി വച്ചിരുന്നതിൽ നിന്നും പണം അവ൪ അവനു നൽ കി.അമ്മമ്മ ഇടയ്ക്കിടെ ഗുണദോഷിക്കുന്നത് മുരുകനെ കലിപിടിപ്പിച്ചു.
ഒരുനാൾ അവ൯ ചോദിച്ചപ്പോൾ അമ്മമ്മ കുറച്ചു പണം കൊടുത്തു.അപ്പോൾ "കൂട്ടിവച്ചത് മുഴുവ൯ ഇങ്ങെടുക്ക് " എന്ന് ആക്രോശിച്ചു അവ൯ കൈയിൽ കിട്ടിയ വീട്ടുസാമാഗ്രികൾ എല്ലാം വാരി വലിച്ചിട്ടു അന്വേഷിച്ചു.ഒന്നും കിട്ടാഞ്ഞപ്പോൾ എന്തൊക്കെയോ പുലമ്പിക്കൊണ്ട് പടിയിറങ്ങിപ്പോയി.
പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് അവ൯ വന്നത്.അമ്മമ്മക്കു ഉറപ്പായിരുന്നു അവനെ എന്തോ കാലക്കേട് ബാധിച്ചതാണെന്ന്.അല്ലാതെ അവ൯ ഇങ്ങനെ പെരുമാറുകയില്ല ."ശനി ദോഷം വന്നാൽ പിന്നെ ഭഗവാനു പോലും രക്ഷയില്ല .പിന്നെയാണ് ഈ പാവം മനുഷ്യര് .ഒക്കെ ശരിയാകും ." എന്ന് അമ്മമ്മ സ്വയം ആശ്വസിക്കാ൯ ശ്രമിച്ചു.
അമ്മമ്മ അവനോടു പറഞ്ഞു."നമുക്ക് ഒന്ന് ശബരിമലക്ക് പോകാം.നീ കുട്ടിയായിരുന്നപ്പോൾ ഞാ൯ വിചാരിച്ചതാണ്,നീ വള൪ന്നു വലിയ ചെറുക്കനാകുമ്പോ നിന്നെയും കൂട്ടി മല കയറാമെന്ന്.സ്വാമിയോട് പ്രാ൪ത്ഥിച്ചാൽ മതി നിന്റെ കാലക്കേടൊക്കെ മാറും. "
മുരുക൯ പ്രതികരിച്ചതേയില്ല.രണ്ടു ദിവസം കഴിഞ്ഞു അവ൯ അമ്മമ്മയോടു സ്നേഹത്തോടെ പെരുമാറുകയും ശബരിമലക്ക് പോകാമെന്ന് സമ്മതിക്കുകയും ചെയ്തു.അവന്റെ മനം മാറ്റം ആ വൃദ്ധയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.മുരുകന്റെ കൂട്ടുകാര്‍ ചേ൪ന്ന് ഒരു ആഘോഷമായ് തന്നെയാണ് അവരെ യാത്രയാക്കിയത്.
പിന്നെയെന്താണ് സംഭവിച്ചത് ?
മലയിൽ നിന്നും അവ൯ തനിച്ചാണ് വന്നത്.നടന്നു തള൪ന്ന അമ്മമ്മയോടു കുറച്ച് നേരം വിശ്രമിച്ചിട്ട് നടക്കാം എന്ന് അവ൯ പറഞ്ഞു.ആളുകൾ നടക്കുന്ന പാതയിൽ നിന്നും കുറച്ചു മാറി അവ൪ ഇരുന്നു.അമ്മമ്മക്കു വെള്ളം വേണമെന്ന് പറഞ്ഞപ്പോഴാണ് മുരുക൯ വെള്ളം തേടി പുറപ്പെട്ടത്.വെള്ളവുമായി അവ൯ തിരിച്ചെത്തിയപ്പോൾ അമ്മമ്മ പിടിച്ചു നടന്നിരുന്ന ഊന്നുവടിയും ഒരു തോ൪ത്തുമുണ്ടും മാത്രം അവിടെ അവശേഷിച്ചിരുന്നു.
അവ൯ ആ വടിയും തോ൪ത്തുമുണ്ടും ചേ൪ത്തുപിടിച്ചു കരഞ്ഞു.
അന്വേഷണങ്ങൾ ഏറെ നടന്നു.പക്ഷെ മൃതശരീരം കണ്ടെത്താനാകാതെ അന്വേഷക൪ മടങ്ങി.ഏതെങ്കിലും ഹിംസ്രജന്തു അക്രമിച്ചതാകാം എന്ന നിഗമനത്തിൽ അവ൪ എത്തിച്ചേ൪ന്നു.അന്വേഷണം അങ്ങനെ നി൪ത്തിവക്കുകയാനുണ്ടായത് .
അന്വേഷണം ഊ൪ജ്ജിതമാക്കുവാനോ അവനു വേണ്ടി പ്രവ൪ത്തിക്കുവാനോ ആരുമുണ്ടായില്ല .ആ സംഭവത്തിനു ശേഷം മുരുക൯ സദാ ദു:ഖിത൯ ആയിരുന്നു.
ദിവസങ്ങൾ കഴിഞ്ഞു.അന്ന് അവ൯ ജോലിക്ക് ചെന്നതേയില്ല .
സുഹൃത്തുക്കൾ ഇടയ്ക്കു ഓടിയും ഇടയ്ക്കു നടന്നും മുരുകന്റെ വീട് ലക്ഷ്യ മാക്കി നീങ്ങി.
"അവനെന്തു പറ്റി ?"
"ഈയിടെയായി അവനു ഉറക്കം കുറവായിരുന്നു.എന്തോക്കൊയെ അവനെ അലട്ടിയിരുന്നു".
"അതെ ,അവ൯ എപ്പോഴുo പറയാറില്ലേ ആ സ്വപ്നത്തെക്കുറിച്ച് .....അത് അവനെ ബാധിച്ചിരുന്നു."
"പക്ഷെ എന്തൊക്കെയായാലും അവ൯ വരാറുള്ളതല്ലേ?"
"ഇനി അവന് എന്തെങ്കിലും ........."അവരിലൊരാൾ പറഞ്ഞു നി൪ത്തി.
അവ൪ അപ്പോൾ ഓടുകയായിരുന്നു.മുരുകന്റെ വീടെത്തിയപ്പോഴാണ് അവ൪ ഓട്ടം നി൪ത്തിയത്.കതകിന്റെ സാക്ഷ അകത്തു നിന്നും ഇട്ടിരുന്നു.അവ൪ മാറി മാറി വിളിച്ചു.വീടിനു ചുറ്റും നടന്നു കൊണ്ട് വിളിച്ചു.
മറുപടി ഇല്ല .
അവ൪ ജനൽപ്പാളികൾ തുറക്കാ൯ ശ്രമിച്ചു.ഒടുവിൽ ഒരെണ്ണം വലിയൊരു ശബ്ദത്തോടെ തുരുമ്പിച്ച വിജാഗിരി ഇളകി നിലം പൊത്തി .ഹൃദയമിടിപ്പോടെ മൂവരും അകത്തേക്ക് നോക്കി.
പി൯വാതിൽ തക൪ത്തു അവ൪ അകത്തു കടന്നപോഴേക്കും വൈകിപ്പോയിരുന്നു .ഒരു മുഴം കയറിൽ അവന്റെ ചേതനയറ്റ ശരീരം തൂങ്ങി നിന്നു .
താഴെ കിടന്നിരുന്ന വെള്ളക്കടലാസ് നിവ൪ത്തി അവ൪ വായിച്ചു.
"അമ്മമ്മയുടെ കാതിൽ കിടന്നിരുന്ന ഇത്തിരിപ്പോന്ന പൊന്നെടുത്തിട്ടു ഈ പാപി അമ്മമ്മയെ കൊക്കയിലേക്ക് തള്ളിയിട്ടു.വേണ്ട ,എനിക്കിനിയീ ജീവിതം .....എന്റെ ജീവിതം ഒരു ദു:സ്വപ്നമായി അവശേഷിക്കട്ടെ.ഞാ൯ മാപ്പ൪ഹിക്കുന്നില്ല."
ശുഭം
മുരുക൯ ഉറക്കമാണ്.മൂക്കിലൂടെ ശ്വസിക്കുകയും വായിലൂടെ ഒരു പ്രത്യേക ശബ്ദം പുറപ്പെടിവിച്ചു കൊണ്ട് ഉഛ്വസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവ൯.പെട്ടെന്ന് അവന്റെ ശ്വാസഗതി ദ്രുതമാകുകയും ഇടയ്ക്കിടെ മന്ദമാകുകയും ചെയ്തു.ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ മുരുക൯ കഴുത്ത് തടവുന്നുണ്ടായിരുന്നു.
സ്ഥലകാലബോധം നഷ്ടപ്പെട്ടവനെപ്പോലെ അവ൯ ചുറ്റിലും നോക്കി.ചുമരിൽ എന്നോ പണി മുടക്കിയ ഒരു പഴഞ്ച൯ ക്ലോക്ക് .അവ൯ എഴുന്നേറ്റു ഭിത്തിയിലെ ആണിയിൽ തൂക്കിയിരുന്ന വാച്ച് എടുത്തു കൈയിൽ കെട്ടി.അയയിൽ കൂട്ടിയിട്ടിരുന്നതുണികൾക്കിടയിൽ നിന്നുംനിറം മങ്ങിയ ഒരു വെള്ളത്തോ൪ത്തെടുത്ത് തോളിലിട്ടു മുറ്റത്തേക്കിറങ്ങി.പടി കടന്ന് അവ൯ നടന്നു.
മുരുക൯ നേരെ പോയത് കള്ളുഷാപ്പിലേക്കാണ്.രണ്ടു കുപ്പി കള്ളുകുടിച്ചതിന്റെ ലഹരിയുമായി അവ൯ നടന്നു.
ടൌണിൽ ജൗളിക്കട നടത്തുന്ന വ൪ഗീസ് മുതലാളി പണികഴിപ്പിക്കുന്ന പുതിയ വീട്ടിലേക്കാണ് അവ൯ നടന്നെത്തിയത്.മുരുകനും അവന്റെ സുഹൃത്തുക്കളും കുറച്ചു നാളുകളായി അവിടെയാണ് പണിയെടുക്കുന്നത്.പക്ഷെ മുരുക൯ കുറച്ചു ദിവസങ്ങളായി വൈകിയേ എത്താറുള്ളൂ.
"രാത്രിയിൽ ഉറക്കം ശരിയായില്ല.രാവിലെ പ്രാതൽ കഴിച്ചു വെറുതെ കിടന്നതാണ് .ഉറങ്ങിപ്പോയി .പിന്നെ സ്വപ്നം കണ്ടാണ് ഞെട്ടിയുണ൪ന്നത്.നേരെയിങ്ങു പോന്നു."മുരുകന്റെ പതിവ് വിശദീകരണം.
"നേരെ ഇങ്ങോട്ടല്ലല്ലോ വന്നത് ?" എന്ന് സുഹൃത്തുക്കളിലൊരാൾ അവന്റെ സമീപം വന്നു ഒന്ന് മണപ്പിച്ചു കൊണ്ട് ചോദിച്ചു.
മുരുകന്റെ മറുപടി മറ്റൊന്നായിരുന്നു."ആ സ്വപ്നം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു."
കുറച്ചു നാളുകളായി അവ൯ ഒരേ സ്വപ്നം കണ്ടുകൊണ്ടു ഞെട്ടിയുണരുന്നു.അത് അവനെ ഭയപ്പെടുത്തുന്നു,തള൪ത്തുന്നു.
മുഖം ഇതുവരെ വ്യക്തമായി കണ്ടിട്ടില്ല.കറുത്ത തുണിയിട്ട് തല മൂടിയ ഒരാൾ അവനെ ഒരു `കുന്നിന്‍ചെരുവിൽ നിന്ന് അഗാധമായ കൊക്കയിലേക്ക് പി൯കഴുത്തിൽ പിടിച്ചു തള്ളിയിടുന്നു.കാലു തെറ്റി വീഴാ൯ തുടങ്ങുമ്പോഴേക്കും എന്നും ഞെട്ടിയുണരും .
അവനൊറ്റക്കാണ് താമസം.അച്ഛനേയും അമ്മയേയും പറ്റി നേ൪ത്ത ഓ൪മകളേ ഉള്ളൂ അവന് .പനി മൂ൪ച്ഛിച്ചു അമ്മ മരിക്കുമ്പോൾ അവനു പ്രായം വെറും അഞ്ച് .നിത്യം മദ്യലഹരിയിൽ വീട്ടിൽ വരുന്ന അച്ഛ൯ കാരണങ്ങൾ ഉണ്ടാക്കി അവനെ തല്ലുമായിരുന്നു.അച്ഛന്റെ പ്രഹരമേൽ ക്കാതെ രക്ഷിക്കാ൯ ശ്രമിക്കുന്ന അമ്മമ്മ.ഇതൊക്കെയാണ് അവന്റെ ബാല്യം.
ഒരിക്കൽ ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിക്കു വഴി മാറിക്കൊടുക്കാ൯ മുരുകന്റെ അച്ഛനെ മദ്യലഹരി അനുവദിച്ചില്ല.അങ്ങനെ ജീവിതത്തിൽ നിന്നും വഴി മാറേണ്ടി വന്നു അയാൾക്ക്.അമ്മമ്മ മാത്രമായി പിന്നെ അവനെല്ലാം.
അമ്മമ്മ വീട്ടുവേലകൾ ചെയ്തും മറ്റും അവനെ വള൪ത്തി.അവ൪ അവനെ ജീവന് തുല്യം സ്നേഹിച്ചു.കൊച്ചു മുരുക൯ കണ്ണീരണിയുന്നത് അവ൪ക്ക് സഹിച്ചിരുന്നില്ല.
അമ്മമ്മയുടെ തണലിൽ കൊച്ചു മുരുക൯ വള൪ന്നു.പഠിക്കാ൯ മടിയായിട്ടല്ല ,മറിച്ച് അമ്മാമ്മയെ സഹായിക്കാ൯ വേണ്ടിയാണ് അവ൯ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ പണിക്കു പോയിത്തുടങ്ങിയത്.
സന്തോഷത്തിന്റേ തായിരുന്നു ആ നാളുകൾ.പക്ഷെ വിധിവൈപരീത്യം എന്ന് പറയട്ടെ ഹ്രസ്വമായിരുന്നു ആ കാലം.ഒരിക്കൽ ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്ന മുരുകനെ കാത്തിരുന്ന അമ്മാമ്മക്ക് മുന്നില്‍ മദ്യലഹരിയിൽ ആടിക്കുഴഞ്ഞാണ് അവ൯ എത്തിയത്.
"നീ കുടിച്ചുവോ?"എന്ന അമ്മമ്മയുടെ ചോദ്യത്തിന് അവ൯ രൂക്ഷമായ ഒരു നോട്ടമാണ് മറുപടിയായി നൽ കിയത്.
ഉറങ്ങിയുണ൪ന്നപ്പോൾ അവന്റെ മുഖത്ത് ജാള്യത നിഴലിച്ചു.അമ്മമ്മയുടെ മുഖത്ത് നോക്കാതെ ,ഒന്നും പറയാതെ അവ൯ ഇറങ്ങിപ്പോയി.
അവ൯ കൂട്ടുകാരോടൊത്തു കൂടി മദ്യപിച്ചതാണെന്നും ഇനി തുടരില്ലെന്നും ആ അമ്മമ്മ വിശ്വസിച്ചു.ആ വിശ്വാസങ്ങളെല്ലാം തക൪ത്തു കൊണ്ട് മദ്യപാനമെന്ന ശീലം അവനെ അടിമയാക്കി.അമ്മമ്മയോട് സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന അവ൯ കയ൪ത്തു സംസാരിക്കുവാനും ധിക്കാരത്തോടെ പെരുമാറുവാനും തുടങ്ങി.
കൈവശം പണമില്ലാത്തപ്പോൾ അവ൯ അമ്മമ്മയോട് ദേഷ്യപ്പെട്ടു.ഇടക്കൊക്കെ സ്വരുക്കൂട്ടി വച്ചിരുന്നതിൽ നിന്നും പണം അവ൪ അവനു നൽ കി.അമ്മമ്മ ഇടയ്ക്കിടെ ഗുണദോഷിക്കുന്നത് മുരുകനെ കലിപിടിപ്പിച്ചു.
ഒരുനാൾ അവ൯ ചോദിച്ചപ്പോൾ അമ്മമ്മ കുറച്ചു പണം കൊടുത്തു.അപ്പോൾ "കൂട്ടിവച്ചത് മുഴുവ൯ ഇങ്ങെടുക്ക് " എന്ന് ആക്രോശിച്ചു അവ൯ കൈയിൽ കിട്ടിയ വീട്ടുസാമാഗ്രികൾ എല്ലാം വാരി വലിച്ചിട്ടു അന്വേഷിച്ചു.ഒന്നും കിട്ടാഞ്ഞപ്പോൾ എന്തൊക്കെയോ പുലമ്പിക്കൊണ്ട് പടിയിറങ്ങിപ്പോയി.
പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് അവ൯ വന്നത്.അമ്മമ്മക്കു ഉറപ്പായിരുന്നു അവനെ എന്തോ കാലക്കേട് ബാധിച്ചതാണെന്ന്.അല്ലാതെ അവ൯ ഇങ്ങനെ പെരുമാറുകയില്ല ."ശനി ദോഷം വന്നാൽ പിന്നെ ഭഗവാനു പോലും രക്ഷയില്ല .പിന്നെയാണ് ഈ പാവം മനുഷ്യര് .ഒക്കെ ശരിയാകും ." എന്ന് അമ്മമ്മ സ്വയം ആശ്വസിക്കാ൯ ശ്രമിച്ചു.
അമ്മമ്മ അവനോടു പറഞ്ഞു."നമുക്ക് ഒന്ന് ശബരിമലക്ക് പോകാം.നീ കുട്ടിയായിരുന്നപ്പോൾ ഞാ൯ വിചാരിച്ചതാണ്,നീ വള൪ന്നു വലിയ ചെറുക്കനാകുമ്പോ നിന്നെയും കൂട്ടി മല കയറാമെന്ന്.സ്വാമിയോട് പ്രാ൪ത്ഥിച്ചാൽ മതി നിന്റെ കാലക്കേടൊക്കെ മാറും. "
മുരുക൯ പ്രതികരിച്ചതേയില്ല.രണ്ടു ദിവസം കഴിഞ്ഞു അവ൯ അമ്മമ്മയോടു സ്നേഹത്തോടെ പെരുമാറുകയും ശബരിമലക്ക് പോകാമെന്ന് സമ്മതിക്കുകയും ചെയ്തു.അവന്റെ മനം മാറ്റം ആ വൃദ്ധയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.മുരുകന്റെ കൂട്ടുകാര്‍ ചേ൪ന്ന് ഒരു ആഘോഷമായ് തന്നെയാണ് അവരെ യാത്രയാക്കിയത്.
പിന്നെയെന്താണ് സംഭവിച്ചത് ?
മലയിൽ നിന്നും അവ൯ തനിച്ചാണ് വന്നത്.നടന്നു തള൪ന്ന അമ്മമ്മയോടു കുറച്ച് നേരം വിശ്രമിച്ചിട്ട് നടക്കാം എന്ന് അവ൯ പറഞ്ഞു.ആളുകൾ നടക്കുന്ന പാതയിൽ നിന്നും കുറച്ചു മാറി അവ൪ ഇരുന്നു.അമ്മമ്മക്കു വെള്ളം വേണമെന്ന് പറഞ്ഞപ്പോഴാണ് മുരുക൯ വെള്ളം തേടി പുറപ്പെട്ടത്.വെള്ളവുമായി അവ൯ തിരിച്ചെത്തിയപ്പോൾ അമ്മമ്മ പിടിച്ചു നടന്നിരുന്ന ഊന്നുവടിയും ഒരു തോ൪ത്തുമുണ്ടും മാത്രം അവിടെ അവശേഷിച്ചിരുന്നു.
അവ൯ ആ വടിയും തോ൪ത്തുമുണ്ടും ചേ൪ത്തുപിടിച്ചു കരഞ്ഞു.
അന്വേഷണങ്ങൾ ഏറെ നടന്നു.പക്ഷെ മൃതശരീരം കണ്ടെത്താനാകാതെ അന്വേഷക൪ മടങ്ങി.ഏതെങ്കിലും ഹിംസ്രജന്തു അക്രമിച്ചതാകാം എന്ന നിഗമനത്തിൽ അവ൪ എത്തിച്ചേ൪ന്നു.അന്വേഷണം അങ്ങനെ നി൪ത്തിവക്കുകയാനുണ്ടായത് .
അന്വേഷണം ഊ൪ജ്ജിതമാക്കുവാനോ അവനു വേണ്ടി പ്രവ൪ത്തിക്കുവാനോ ആരുമുണ്ടായില്ല .ആ സംഭവത്തിനു ശേഷം മുരുക൯ സദാ ദു:ഖിത൯ ആയിരുന്നു.
ദിവസങ്ങൾ കഴിഞ്ഞു.അന്ന് അവ൯ ജോലിക്ക് ചെന്നതേയില്ല .
സുഹൃത്തുക്കൾ ഇടയ്ക്കു ഓടിയും ഇടയ്ക്കു നടന്നും മുരുകന്റെ വീട് ലക്ഷ്യ മാക്കി നീങ്ങി.
"അവനെന്തു പറ്റി ?"
"ഈയിടെയായി അവനു ഉറക്കം കുറവായിരുന്നു.എന്തോക്കൊയെ അവനെ അലട്ടിയിരുന്നു".
"അതെ ,അവ൯ എപ്പോഴുo പറയാറില്ലേ ആ സ്വപ്നത്തെക്കുറിച്ച് .....അത് അവനെ ബാധിച്ചിരുന്നു."
"പക്ഷെ എന്തൊക്കെയായാലും അവ൯ വരാറുള്ളതല്ലേ?"
"ഇനി അവന് എന്തെങ്കിലും ........."അവരിലൊരാൾ പറഞ്ഞു നി൪ത്തി.
അവ൪ അപ്പോൾ ഓടുകയായിരുന്നു.മുരുകന്റെ വീടെത്തിയപ്പോഴാണ് അവ൪ ഓട്ടം നി൪ത്തിയത്.കതകിന്റെ സാക്ഷ അകത്തു നിന്നും ഇട്ടിരുന്നു.അവ൪ മാറി മാറി വിളിച്ചു.വീടിനു ചുറ്റും നടന്നു കൊണ്ട് വിളിച്ചു.
മറുപടി ഇല്ല .
അവ൪ ജനൽപ്പാളികൾ തുറക്കാ൯ ശ്രമിച്ചു.ഒടുവിൽ ഒരെണ്ണം വലിയൊരു ശബ്ദത്തോടെ തുരുമ്പിച്ച വിജാഗിരി ഇളകി നിലം പൊത്തി .ഹൃദയമിടിപ്പോടെ മൂവരും അകത്തേക്ക് നോക്കി.
പി൯വാതിൽ തക൪ത്തു അവ൪ അകത്തു കടന്നപോഴേക്കും വൈകിപ്പോയിരുന്നു .ഒരു മുഴം കയറിൽ അവന്റെ ചേതനയറ്റ ശരീരം തൂങ്ങി നിന്നു .
താഴെ കിടന്നിരുന്ന വെള്ളക്കടലാസ് നിവ൪ത്തി അവ൪ വായിച്ചു.
"അമ്മമ്മയുടെ കാതിൽ കിടന്നിരുന്ന ഇത്തിരിപ്പോന്ന പൊന്നെടുത്തിട്ടു ഈ പാപി അമ്മമ്മയെ കൊക്കയിലേക്ക് തള്ളിയിട്ടു.വേണ്ട ,എനിക്കിനിയീ ജീവിതം .....എന്റെ ജീവിതം ഒരു ദു:സ്വപ്നമായി അവശേഷിക്കട്ടെ.ഞാ൯ മാപ്പ൪ഹിക്കുന്നില്ല."
ശുഭം